അതേസമയം, കളമശേരി സ്‌ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാർട്ടിനെ കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം നൽകിയ ഹർജി കോടതി ഇന്ന് പരിഗണിക്കും. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുക. പത്തുദിവസം കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം
നേരത്തെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷപ്രചാരണം നടത്തിയതിന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, ജനം ടിവി അവതാരകന്‍ അനില്‍ നമ്പ്യാര്‍, മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയ, സംഘപരിവാര്‍ അനുകൂല ഓണ്‍ലൈന്‍ ചാനലായ കര്‍മ്മ ന്യൂസ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ മതസ്പര്‍ധ പരത്തുന്ന വിധത്തില്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടുകയും വാര്‍ത്ത പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ബിജെപി സംസ്ഥാന സമിതിയംഗം സന്ദീപ് വാര്യര്‍, ജനം ടിവി അവതാരകന്‍ അനില്‍ നമ്പ്യാര്‍, സംഘപരിവാര്‍ അനുകൂല ഓണ്‍ലൈന്‍ ചാനലായ കര്‍മ്മ
കളമശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ രാജീവ് ചന്ദ്രശേഖര്‍ നടത്തിയ പ്രതികരണങ്ങള്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. കേന്ദ്രമന്ത്രിയുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രിയുള്‍പ്പെടെയുളള നേതാക്കളും രംഗത്തെത്തിയിരുന്നു.
കേന്ദ്ര ഏജൻസികളടക്കമുളള അന്വേഷണ ഏജൻസികളുടെ ആദ്യ പ്രതികരണത്തിനുപോലും കാത്തുനിൽക്കാതെയാണ് വലിയ ഉത്സാഹത്തോടെ രാജീവ് ചന്ദ്രശേഖർ കേരളത്തിനെതിരെ പ്രചാരണം നടത്തിയതെന്നും ബിജെപി സംസ്ഥാന അധ്യക്ഷനും അവരുടെ സൈബർ സൈന്യവും അത് ഏറ്റെടുക്കുകയായിരുന്നുവെന്നും എം ബി രാജേഷ് പറഞ്ഞു
കേരളത്തില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടാകാവുന്നതാണ് എന്നും ഉണ്ടായാല്‍ അത് നമ്മളെ എത്രമാത്രം മുള്‍മുനയില്‍ നിര്‍ത്തും എന്നതും ഇന്നലെ മനസിലായി. സര്‍ക്കാരും പ്രതിപക്ഷവും ഇത്തരം സന്ദര്‍ഭങ്ങളില്‍ എങ്ങനെ പെരുമാറും എന്നുളളതും മനസിലായി.
News 18 ചാനൽ ചാനല്‍ അടക്കം ഐ]തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി. യഹോവ സാക്ഷികളും ജൂതരും ഒന്നാണ് എന്ന പച്ചക്കള്ളം തട്ടി വിട്ടതിനു ശേഷം ഹമാസിനെ ന്യായീകരിച്ചവരാണ് ഈ സ്ഫോടനത്തിന്റെ ഉത്തരവാദികൾ എന്ന് പറഞ്ഞത് ബിജെപി നേതാവ് സന്ദീപ് വാചസ്പതിയാണ്.
സ്ഫോടനം നടത്തിയതായി സ്വയം അവകാശപ്പെട്ട് വന്നിരിക്കുന്ന മാർട്ടിൻ്റെ വെളിപ്പെടുത്തൽ സാമൂഹ്യ മാധ്യമങ്ങൾ വഴി അദ്ദേഹം തന്നെ പങ്കുവെച്ചത് ഭാഗ്യം. അദ്ദേഹമതിൽ കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞു.
സമാധാനവും സമുദായ സൗഹാര്‍ദ്ദവും ഭേദചിന്തകള്‍ക്കതീതമായ മതനിരപേക്ഷ യോജിപ്പും എല്ലാ നിലയ്ക്കും ശക്തിപ്പെടുത്തി മുന്നോട്ടുപോകുമെന്നും ഇക്കാര്യത്തില്‍ കേരളം ഒറ്റ മനസാണെന്നും യോഗം ഐക്യകണ്‌ഠേന വ്യക്തമാക്കി.
കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തില്‍ വിദ്വേഷവും ഭിന്നിപ്പും വളര്‍ത്താന്‍ കളമശേരി സ്‌ഫോടനത്തെ ഉപയോഗിക്കുമ്പോള്‍ കേരളം ഒറ്റക്കെട്ടാണെന്ന് എന്ന സന്ദേശം കൊടുക്കേണ്ടതുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
ഈ ഹീനകൃത്യത്തിൻറെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് മാർട്ടിൻ എന്ന മുൻ യഹോവാസാക്ഷിക്കാരൻ എന്ന് അവകാശപ്പെടുന്ന ഒരാൾ രംഗത്ത് വന്നിട്ടുണ്ട്. അയാളെ പൊലീസ് ചോദ്യം ചെയ്തുവരുന്നു. കേരള പൊലീസ് ഇക്കാര്യത്തിൽ ശക്തവും ഉചിതവുമായ നടപടി എടുക്കുമെന്ന് ഉറപ്പുണ്ട്.